Logo
CHANGE MODE
Mon, Jun 01, 2026 • 11:22 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പരിഹരിക്കും; പി.എം ശ്രീയില്‍ തീരുമാനം മന്ത്രിസഭായോഗത്തിലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 01, 2026
1 min read
Share:

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പരിഹരിക്കും; പി.എം ശ്രീയില്‍ തീരുമാനം മന്ത്രിസഭായോഗത്തിലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും വിദ്യാഭ്യാസ മേഖലയിലെ പ്രതിദിന പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപ്രായോഗിക നിര്‍ദ്ദേശങ്ങളില്‍ അക്കാദമിക് വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തി മാറ്റങ്ങള്‍ വരുത്തുമെന്നും, ഏറെ വിവാദമായ 'പി.എം ശ്രീ' പദ്ധതിയില്‍ മന്ത്രിസഭായോഗം ചേര്‍ന്ന ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തിലെ വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് എത്തിക്കാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം വളരെ നല്ല രീതിയിലാണ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോ വിഷയത്തിലും നൂറുകണക്കിന് പരാതികളാണ് പ്രതിദിനം ഓഫീസില്‍ വരുന്നത്. ഇതെല്ലാം ഗൗരവമായി കണ്ട് പരിഹാരം കാണും. പല സ്‌കൂളുകളിലും കായികാധ്യാപകര്‍ ഇല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍വീസ് സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളിലും പരാതികളിലും സര്‍ക്കാര്‍ കൃത്യമായി ഇടപെട്ട് പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

വിവാദമായ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക പ്രതികരണമാണ് മന്ത്രി നടത്തിയത്. റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് തന്നെ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍, നിലവില്‍ ഇതില്‍ അപ്രായോഗികവും വിയോജിപ്പുള്ളതുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടപ്പിലാക്കിയ കാര്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഉണ്ടെങ്കില്‍, അക്കാദമിക് രംഗത്തെ പ്രമുഖരുമായും വിചക്ഷണരുമായും വിശദമായി സംസാരിക്കും. പരിഹരിക്കേണ്ട കാര്യങ്ങളാണെങ്കില്‍ ഉചിതമായ നടപടികളിലൂടെ അത് പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ 'പി.എം ശ്രീ' പദ്ധതിയില്‍ യുഡിഎഫിന്റെ നിലപാട് വളരെ വ്യക്തമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എം.ഒ.യു ഒപ്പിട്ട പദ്ധതിയാണിത്. ഇതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ നിയോഗിച്ച വിദ്യാഭ്യാസ സെക്രട്ടറി തന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും, വരാനിരിക്കുന്ന മന്ത്രിസഭായോഗത്തില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, വിഷയത്തില്‍ മതിയായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്ന് മന്ത്രി അറിയിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച്, ആവശ്യമായ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം ആര്‍ത്തവ അവധി നടപ്പിലാക്കുന്നതിനായി വ്യക്തമായ ഒരു രൂപരേഖ തയ്യാറാക്കുമെന്നും മന്ത്രി എന്‍. ഷംസുദ്ദീന്‍ വ്യക്തമാക്കി.

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10